Posts

  പുതിയൊരു സൂക്കേട് തുടങ്ങിയിട്ടുണ്ട്. ഒരു തരം മറവി.   മോള്‍ പഠിക്കുന്നത് ഏതു ക്ലാസിലാണെന്ന് എന്നോടൊരാള്‍ ചോദിച്ചതോടെയാണ് അതിന്റെ ഭീകരാവസ്ഥ ഞാന്‍ ശരിക്കും അനുഭവിച്ചത്. ഉത്തരം പറയാന്‍ ഇത്തിരി നേരം ആലോചിച്ചു. ആ സമയം കൊണ്ട് ചോദിച്ചവന്റെ വക അടുത്ത ഡയലോഗ് വന്നു. സ്വന്തം കുഞ്ഞ് ഏതു ക്ലാസിലാണ് പഠിക്കുന്നതെന്ന് അറിയാത്ത താനൊക്കെ എന്തു തന്തയാടോ തന്തേ എന്ന അവന്റെ ചോദ്യത്തിനു മുന്നില്‍ ഒരു ഇളിഭ്യച്ചിരിയും ചിരിച്ച് ഞാനങ്ങനെ നിന്നു. ആ നിമിഷം ശെടാ ഇതെന്താ ഇങ്ങനെ എന്നൊരാശങ്ക എന്നെ പിടികൂടി.   പിന്നെ ആലോചിച്ചപ്പോള്‍ അത്തരം പല സംഭവങ്ങളും എനിക്കോര്‍മ്മ വന്നു. കൂടെ ബാഡ്മിന്‍റണ്‍ കളിക്കുന്ന ആളുകളുടെ പേരു മറന്നുപോകുക, അടുത്തിരുന്ന് ഒരാള്‍ ഒരു കാര്യം പറയുമ്പോള്‍ ശ്രദ്ധാപൂര്‍വ്വം മുഖത്തു നോക്കിയിരിക്കുമെങ്കിലും പറഞ്ഞു കഴിയുമ്പോള്‍ തന്നെ അത് മറന്നുപോകുക തുടങ്ങി പല രസകരമായ സംഭവങ്ങളും അക്കൂട്ടത്തിലുണ്ട്.               ശ്രദ്ധിച്ചപ്പോള്‍ മനസ്സിലായ ഒരു കാര്യം സംഭവങ്ങളെക്കാള്‍ ചെറിയ ചെറിയ കാര്യങ്ങളാണ് കൂടുതലും മറക്കുന്നത് എന്നതാണ്. ഏതോ നൂ...
  ജോണേട്ടന്‍ എന്ന് ഞങ്ങളെല്ലാം സ്നേഹത്തോടെ വിളിച്ചിരുന്ന ശ്രീ   പി വി ജോണ്‍ കോണ്‍ഗ്രസിന്റെ മാനന്തവാടി ബ്ലോക്ക് പ്രസിഡന്റായിരുന്നു. ഞങ്ങളുടെ നേതാവ് കെ വി മോഹനേട്ടന്‍ , ലീഗ് നേതാവ് പി പി വി മൂസക്കാ , പിന്നെ കോണ്‍ഗ്രസിലെ ജോണേട്ടന്‍ - ഇവരോടൊക്കെ മാനന്തവാടിക്കാര്‍ക്ക് രാഷ്ട്രീയത്തിനതീതമായ ഒരു സ്നേഹവും ബഹുമാനവുമൊക്കെയുണ്ടായിരുന്നു. എത്രതന്നെ എതിരഭിപ്രായം ഉണ്ടെങ്കിലും മാനന്തവാടിക്കാര്‍ക്ക് പൊതുവേ ഈ നേതാക്കന്മാരോട് ഒരല്പം സ്നേഹം കൂടുതല്‍ തന്നെയായിരുന്നു എന്നു പറയാം. കാരണം അവര്‍ ജനങ്ങളുടെ വിഷമങ്ങളോടൊപ്പം ജീവിച്ചു വന്നവരായിരുന്നു. ആരെങ്കിലും ഒരാവശ്യം പോയി പറഞ്ഞാല്‍‌ അത് നടപ്പിലാക്കുകയെന്നത് അവരുടെ ഉത്തരവാദിത്തമായി ഏറ്റെടുക്കുമായിരുന്നു. ഇന്ന് പൊതുവേ നേതാക്കന്മാരെല്ലാം , പഠിക്കട്ടെ എന്നാണ് പറയുക ! സത്യത്തില്‍ അതൊരു ഒന്നാന്തരം ഒഴിവാക്കലാണ്. ഒരിക്കലും പഠിക്കുകയുമില്ല , ആ വിഷയത്തില്‍ പിന്നീട് ഈ നേതാവ് ഇടപെടുകയുമില്ല. എന്നാല്‍ അങ്ങനെയല്ലാതെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ചിലരുണ്ട്. സത്യത്തില്‍ അവരിലാണ് പൊതുജനം വിശ്വാസം അര്‍പ്പിച്ചിരിക്കുന്നതെന്നതാണ് സത്യം. പ്രവര്‍ത്തനനിരതരായ ആ...
ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷമേതാണെന്ന് ഞാന്‍ പലരോടും ചോദിക്കാറുണ്ട്. പലരും പല സാഹചര്യങ്ങളെ ചൂണ്ടിക്കാണിച്ചാണ് ഉത്തരം പറയാന്‍ ശ്രമിക്കുക. ചിലര്‍ക്ക് ഈ മനോഹരമായ ലോകത്തേക്ക് പിറന്നു വീഴുന്ന ആ നിമിഷമായിരിക്കും ഏറ്റവും സുന്ദരമായി തോന്നുക. ചിലര്‍ക്ക് സുന്ദരമായത്, താന്‍ അച്ഛനായി അല്ലെങ്കില്‍ അമ്മയായി മാറിയ നിമിഷമായിരിക്കും ! മറ്റു ചിലര്‍ക്ക് തന്റെ മകന്റെ / മകളുടെ മുഖം ആദ്യമായി കണ്ട നിമിഷമായിരിക്കും ! ചിലര്‍ക്ക് തന്റെ കുഞ്ഞ് ചെന്തൊട്ടി വായ് മലര്‍ ആദ്യമായി തന്റെ മുലക്കണ്ണുകളോട് ചേര്‍ത്ത് ഊറി വരുന്ന അമ്മിഞ്ഞപ്പാല് ഞൊട്ടി നുണയുന്ന ആ നിമിഷമായിരിക്കും. മകന്റെ , മകളുടെ കല്യാണമായിരിക്കും ഇനിയും ചിലര്‍ക്ക് ഏറ്റവും ആസ്വാദ്യകരമായ നിമിഷമാകുക. മറ്റു ചിലര്‍ക്ക് പൂന്താനം പറഞ്ഞതുപോലെ ഉണ്ണിയുണ്ടായി വേള്‍പ്പിച്ചതിലോരോ ഉണ്ണിയുണ്ടായിക്കാണുമ്പോഴായിരിക്കും. ഇങ്ങനെ ജീവിതത്തിന്റെ വിവിധ പടവുകളെ തൊട്ടു നില്ക്കുന്ന അനുഭവങ്ങളായിരിക്കും സുന്ദരനിമിഷങ്ങളായി ഓരോരുത്തര്‍ക്കും തൊട്ടുകാണിക്കാനുണ്ടാകുക. എന്നാല്‍ ജീവിതത്തിലെ ഏറ്റവും സുന്ദരമായി നിമിഷം ഇതൊന്നുമല്ലെന്ന് ഞാന്‍ പറയും. അത് ഒരാള്‍ അറിയുകയോ അനുഭവിക്കുകയോ ചെയ്യാത്...
Image
  നമത് ഓര്‍മ്മയായി എന്ന് ഒരു സുഹൃത്താണ് അറിയിച്ചത്.               ഗുഗിള്‍ ബസാണ് അയാളെ എന്നിലേക്ക് , അഥവാ ഞാന്‍ അയാളിലേക്ക് എത്തിപ്പെടാന്‍ കാരണമായത്. അതിനുമുമ്പേ നമത് ബ്ലോഗെഴുത്തിലൂടെ ശ്രദ്ധേയനായിരുന്നുവെങ്കിലും ഞാനൊക്കെ ഓണ്‍‌ലൈന്‍ ജീവിയാകുന്നത് ബസ്സു വന്നതിനു ശേഷമാണ്. അതിനുമുമ്പേ ഫേസ് ബുക്ക് , ഓര്‍ക്കൂട്ട് പോലെയുള്ള അധോലോകങ്ങളുമായി ബന്ധങ്ങളുണ്ടായിരുന്നുവെങ്കിലും അത്രതന്നെ ആവേശമുണ്ടായിരുന്നില്ല. പോയാല്‍ പോയി എന്ന മട്ടായിരുന്നു. എന്നാല്‍ ബസ്സ് വന്നതോടെ അരങ്ങ് മാറി. അതൊരു സര്‍വ്വകലാശാല പോലെയായിരുന്നു. അടിയും പിടിയും കൂക്കിവിളിയും പാട്ടും കൂത്തും കത്തിക്കുത്തും അതിഗംഭീരമായ സൈദ്ധാന്തിക ചര്‍ച്ചകളും ഒക്കെയായി അതിവിശാലമായ ഒരു കാമ്പസുപോലെ ബസ്സ് ഒഴുകിക്കിടന്നു. രാവെന്നോ പകലെന്നോ ഇല്ലാതെ ഞങ്ങളെല്ലാം ആ കാമ്പസിന്റെ ഏതോതോ വിതാനങ്ങളിലേക്ക് പറന്നു ചെന്നു. ഉപനിഷത്തുമുതല്‍ ഊക്കുപാട്ടുവരെ കുലസ്ത്രീകള്‍ മുതല്‍ ചന്തപ്പെണ്ണുവരെ , ഉപ്പുതൊട്ടു കര്‍പ്പൂരം വരെ അവിടെ ചര്‍ച്ചയ്ക്കെടുക്കപ്പെട്ടു. ഓരോന്നും ഇഴകീറി പരിശോധിക്കപ്പെട്ടു ! തെറ്റുകള്‍ക്ക...
  ചോദ്യോത്തരങ്ങള്‍ : ചോദ്യം 1. കെ ടി ജലീല്‍ ഉന്നയിച്ച ആരോപണത്തില്‍ പി കെ ഫിറോസിന്റെ വാദങ്ങളെക്കുറിച്ച് എന്താണ് അഭിപ്രായം ? ഉത്തരം : പി കെ ഫിറോസിന്റെ ഉത്തരം കൃത്യമാണ്. തനിക്ക് ബിസിനസ്സ് ഉണ്ടെന്നും താന്‍ വിദേശത്തെ ഒരു കമ്പനിയിലെ ജീവനക്കാരനാണ് എന്നുമാണല്ലോ അദ്ദേഹത്തിന്റെ ഉത്തരം.   എന്നാല്‍ ആ ഉത്തരത്തിന്റെ ധാര്‍മ്മികതയാണ് മുസ്ലീംലീഗിലെ ചെറുപ്പക്കാരുടെ സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയെ പ്രതിക്കൂട്ടില്‍ നിറുത്തുന്നത്. കച്ചവടം നടത്തുന്നതോ പണം സമ്പാദിക്കുന്നതോ ഒരു തെറ്റുമല്ല. എന്നാല്‍ സംശയത്തിന്റെ മുനകളുയരുമ്പോള്‍ പൊതുജനത്തിന്റെ മുന്നില്‍ വസ്തുത വെളിപ്പുടുത്തേണ്ട ധാര്‍മ്മികത ഒരു രാഷ്ട്രീയ പ്രവര്‍ത്തകനുണ്ട്. അതുകൊണ്ട് താന്‍ ചെയ്യുന്നത് എന്താണെന്നും എങ്ങനെയാണ് തനിക്ക് വരുമാനം വരുന്നതെന്നും ഫിറോസ് പൊതുമണ്ഡലത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ താനെന്തിന് ജലീലിന് മറുപടി കൊടുക്കണം എന്നൊരു ഉഴപ്പന്‍ ചോദ്യമെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് അദ്ദേഹം ചെയ്തത്. അത് ഫിറോസിനെ കൂടുതല്‍ സംശയിക്കാന്‍ കാരണമാകും. പിന്നെ ഈ കാര്യത്തില്‍ താന്‍ ജോലിക്കാരനാണ് എന്ന വാദം , അതിന് ശമ്പളം എത്രയോ ആകട്ട...
  നേപ്പാള്‍ നമ്മെ ഒരേ സമയം ഭയപ്പെടുത്തുകയും ജാഗ്രതപ്പെടുത്തുകയും വേണം. ഒരു   ഭരണകൂടത്തിനെതിരെ ജനതയുടെ പ്രതിഷേധമുണ്ടാകുകയും അധികാരസ്ഥാനങ്ങളിലുള്ളവര്‍ ഭ്രഷ്ടരാക്കപ്പെടുകയും ചെയ്യുന്ന ഒരു കേവല സമ്പ്രദായമായി നേപ്പാളിലെ സംഭവവികാസങ്ങളെ കണ്ടാല്‍ നമുക്ക് തെറ്റു പറ്റും ! അത്ര നിസ്സാര( ?) മല്ല കാര്യങ്ങള്‍. അതീവ ഗൌരവത്തോടെ രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ നേപ്പാളിലെ സംഭവവികാസങ്ങളെ പഠനത്തിനെടുക്കും എന്ന് ഞാന്‍ പ്രത്യാശിക്കുന്നു.             എന്താണ് നേപ്പാളില്‍ സംഭവിച്ചത് ? ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഒരു രാജ്യത്തെ നിയമവ്യവസ്ഥ അംഗീകരിക്കാന്‍ നവമാധ്യമ രംഗത്തെ വമ്പന്‍ കോര്‍‌പ്പറേറ്റുകള്‍ തയ്യാറാകാതിരിക്കുകയും യുവജനങ്ങളില്‍ തങ്ങള്‍ക്കുള്ള സ്വാധീനം ദുരുപയോഗിക്കുകയും ചെയ്തതിന്റെ ഫലമാണ് നേപ്പാള്‍ ഇന്നു നേരിടുന്ന പ്രതിസന്ധി എന്നു പറയാം. അത്തരമൊരു സാഹചര്യം സൃഷ്ടിക്കപ്പെട്ടതുതന്നെ കോര്‍പ്പറേറ്റുകളുടെ തെമ്മാടിത്തരം കൊണ്ടാണ്. ഒരു രാജ്യത്തിന്റെ അതിരുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ആ രാജ്യത്തിന്റെ അധികാരികളില്‍ നിര്‍‌ദ്ദേശങ്ങള്‍ പാലിക്കണം എന്ന കാര്യ...