#ദിനസരികള്‍ 317







ഈ കുഞ്ഞിനെ നേരെ തുക്കൂമരത്തിലേക്കാണോ കൊണ്ടുപോകുന്നത്സിദ്ധാര്‍ത്ഥന്‍ ചോദിച്ചു
പുരവാസി പറഞ്ഞു ഹേയ് നിങ്ങള്‍‌ക്കെന്താ പ്രാന്തുണ്ടോ?അതിനൊക്കെ നിയമങ്ങളില്ലേ ! ആദ്യമായി രാജ്യദ്രോഹിയെ വിചാരണ ചെയ്യും
സിദ്ധാര്‍ത്ഥന്‍ ചോദിച്ചുവിചാരണ കഴിയുന്നതിനുമുമ്പുതന്നെ അവനെ രാജ്യദ്രോഹിയെന്നു വിളിക്കുന്നതെന്തിന്? “
പുരവാസി പറഞ്ഞു :” മണ്ടനായ മനുഷ്യാ അവന്‍ രാജ്യദ്രോഹിയായതുകൊണ്ട്
സിദ്ധാര്‍ത്ഥന്‍ ചോദിച്ചു: പിന്നെന്തിനു നീതിപീഠങ്ങള്‍
പുരവാസി പറഞ്ഞു:” ജനങ്ങളുടെ വിധി നടപ്പിലാക്കാന്‍
സിദ്ധാര്‍ത്ഥന്‍ പറഞ്ഞു:“എനിക്കു മനസ്സിലാകുന്നില്ല
പുരവാസി പറഞ്ഞു:” പോവുക എന്റെ സമയം നഷ്ടപ്പെടുത്തരുത്
അതും പറഞ്ഞ് അയാള്‍ പല്ലിളിച്ച് മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ തുടങ്ങി
കണ്ണു ചൂഴുക കരളു പറിക്കുക
കുടലു പിരിക്കുക
            ഒ വി വിജയന്റെ ധര്‍മപുരാണമാണ് ഇക്കാലങ്ങളില്‍ വീണ്ടും വീണ്ടും വായിക്കാന്‍ ഉപദേശിക്കപ്പെടേണ്ട പുസ്തകം. നമ്മുടെ രാഷ്ട്രീയബോധ്യങ്ങളുടെ, പൌരപ്രാമാണിത്തത്തിന്റെ ഡംഭുകളിലേക്ക് കാറിത്തുപ്പിക്കൊണ്ട് സമകാലികമായി വര്‍ത്തിക്കുന്ന ആ കൃതിയില്‍ ആവിഷ്കരിച്ചുവെച്ചിരിക്കുന്ന പ്രഹസനങ്ങളുടെ കേവലമായ അനുകരണങ്ങള്‍ മാത്രമായി നമ്മുടെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക ജീവിതങ്ങള്‍ മാറിയിരിക്കുന്നു. നിസ്സാരങ്ങളും നിഷേധ്യങ്ങളുമായ വാക്കുകളില്‍ തുടങ്ങിവയ്ക്കുന്ന ധര്‍മപുരാണം ഇന്ത്യയുടേയും ലോകമൊട്ടാകെയുമുള്ള മനുഷ്യജീവികളുടെ ഇന്നത്തെ അവസ്ഥയുടെ അവരുടെ ചരിത്രത്തിന്റേയും വരാനിരിക്കുന്ന കാലങ്ങളുടേയും മഹാപുരാണമാണ് എന്ന് സക്കറിയ കുറിക്കുന്നത് ധര്‍മപുരാണത്തിന്റെ ഉള്‍ക്കാമ്പ് തൊട്ടറിഞ്ഞതുകൊണ്ടുതന്നെയാണ്.

Comments